Wednesday, February 24, 2010

ഒരു കുറ്റാന്വേഷണകഥ - 1

(ഈ കഥയും കഥാപാത്രങ്ങളും ഭാവനാസൃഷ്ടിയാണു്. സംഭവങ്ങളോടോ ആളുകളോടോ സാദൃശ്യം തോന്നുന്നുവെങ്കില്‍ അതു് തികച്ചും യാദൃച്ഛികം മാത്രം.)

കൊലപാതകം നടക്കുന്നു



രാവിലെ ഏഴുമണിക്കാണ്‌ DySP മന്‍സൂറിനു് ഫോന്‍ വന്നത്‌.

"സര്‍, ഒരു മരണം റിപോര്‍ട്‌ ചെയ്തിരിക്കുന്നു. ഇവിടെ എസ്ടേറ്റ്‌ നടത്തുന്ന പ്രശസ്തമായ കുടുംബത്തിലാണു്. സാര്‍ ഉടനെ വരുമല്ലോ?"

വേഗം തയ്യാറായി മന്‍സൂര്‍ ആ പഴയ തറവാട്ടിലെത്തി. വാതില്‍ തുറന്നത്‌ ഏതാണ്ട്‌ 60 വയസ്സുള്ള്‌ ആരോഗ്യവാനായ ഒരാളായിരുന്നു. അയാള്‍ അവിടുത്തെ കാര്യസ്ഥനാണെന്നു് തോന്നിച്ചു. അയാള്‍ അകത്തുപോയി ഏതാണ്ട്‌ നാല്‍പത്‌ വയസ്സുള്ള മെലിഞ്ഞുവിളറിയ ഒരാളെ കൊണ്ടുവന്നു.

പുതിയ ആള്‍ മന്‍സൂറിനെ അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. വളരെ പതിഞ്ഞ ശബ്ദത്തിലാണു് അയാള്‍ സംസാരിച്ചത്‌.

"സര്‍, എന്റെ പേരു് ജോസഫ്‌. ഇവിടെ താമസിക്കുന്ന ശ്രീമതി റേച്ചലിന്റെ രണ്ടാമത്തെ മകള്‍ മഞ്ജുവിന്റെ ഭര്‍ത്താവാണു്. മരിച്ചിരിക്കുന്നത്‌ മൂത്തമകള്‍ മരിയയുടെ ഭര്‍ത്താവ്‌ സാജന്‍"

മന്‍സൂര്‍ ജോസഫിനൊപ്പം സാജന്റെ ശരീരം കിടക്കുന്ന മുറിയിലെത്തി. മുറി പുറത്തുനിന്നു പൂട്ടിയിരുന്നു. ജോസഫ്‌ മുറി പതുക്കെ തുറന്നു. അതൊരു കിടപ്പുമുറിയായിരുന്നു.

സാജന്റെ ശരീരം കട്ടിലില്‍ കിടന്നു. മരണകാരണം ഏതാണ്ട്‌ വ്യക്തമായിരുന്നു. തലയിണകൊണ്ട്‌ ശ്വാസം മുട്ടിച്ചാണു് കൊന്നത്‌. തലയിണ തൊട്ടടുത്ത്‌ കിടക്കുന്നു. മരിച്ചയാളുടെ മൂക്കില്‍ അല്‍പം രക്തം ഉണങ്ങിക്കിടപ്പുണ്ട്‌. അതുപോലെ തലയിണയിലും രക്തക്കറയുണ്ടായിരുന്നു.

വിരിപ്പുകള്‍ അലങ്കോലമായിരുന്നു. ഒരു സംഘടനം നടന്ന പ്രതീതി ആ കട്ടിലിലുണ്ടായിരുന്നു.

മന്‍സൂര്‍ ആ മുറി പരിശോധിച്ചു. സാമാന്യം വലിയ ഒരു മുറിയുടെ നടുവിലായിരുന്നു കട്ടില്‍. മുറിയോടു ചേര്‍ന്നു് ഒരു കുളിമുറിയും ഉണ്ടായിരുന്നു. മുറിയിലേക്കുള്ള പ്രവേശനം ഒരു ഇടനാഴിയില്‍ക്കൂടിയാണു്.


അലങ്കോലമായിക്കിടക്കുന്ന കട്ടിലും രക്തക്കറ പുരണ്ട ആ തലയണയും ഒഴിച്ചു് അസ്വാഭാവികമായി ഒന്നും ആ മുറിയിലുള്ളതായി തോന്നിയില്ല. കുളിമുറിയില്‍ ആരോ കുളിച്ച ലക്ഷണമുണ്ടായിരുന്നു.

പതിവു പരിശോധനകള്‍ക്കുശേഷം മന്‍സൂര്‍ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി. ആദ്യം ജോസഫിനെയാണു് ചോദ്യം ചെയ്തത്‌.

മന്‍: "മി. ജോസഫ്‌, ഈ വീട്ടില്‍ ആരൊക്കെയുണ്ട്‌?"

ജോ: "ഇവിടെ സ്ഥിരമായി താമസിക്കുന്നത്‌ എന്റെ ഭാര്യ മഞ്ജുവിന്റെ അമ്മ റേച്ചലാണു്. അവര്‍ ഒറ്റക്കാണു് താമസം. മഞ്ജുവിന്റെ അച്ഛന്‍ വളരെ നേരത്തെ മരിച്ചു"

മന്‍: "നിങ്ങളും കുടുംബവും എന്നു വന്നു?"

ജോ: "ഇന്നലെ. ഒഴിവുകാലമായാല്‍ ഇതുപോലുള്ള ഒത്തുകൂടല്‍ പതിവുള്ളതാണു്. ഞാനും മഞ്ജുവും ഇന്നലെ ഉച്ചക്കാണു് വന്നതു്"

മന്‍: "നിങ്ങള്‍ സ്ഥിരമായി താമസിക്കുന്നത്‌?"

ജോ: "ടൗണിലാണു്. ഇവ്വിടെനിന്നു കഷ്ടി രണ്ടുമണിക്കൂര്‍ യാത്ര കാണും. ഞാനവിടെ സ്വന്തമായി ഹാര്‍ഡ്‌വേര്‍ ബിസിനസ്‌ നടത്തുന്നുണ്ട്‌. മഞ്ജു വീട്ടില്‍തന്നെയാണു്"

മന്‍: "മി. സാജനും കുടുംബവും എന്നെത്തി?"

ജോ: "അവര്‍ മിനിയാന്നു് രാത്രിയെത്തി. അവരും താമസിക്കുന്നത്‌ ടൗണിലാണു്"

മന്‍: "മി. സാജന്‍ എന്താണു് ചെയ്തുകൊണ്ടിരുന്നത്‌?"

ആ ചോദ്യത്തിനുത്തരം പറയുന്നതിനുമുന്‍പു് ജോസഫ്‌ അല്‍പമാലോചിക്കുന്നതായി മന്‍സൂറിനു് തോന്നി.

ജോ: "ഒരു പ്രത്യേക ജോലി എന്നെടുത്തു പറയാന്‍ സാജനുണ്ടായിരുന്നില്ല. പല ബിസിനസ്സിലും അയാള്‍ പൈസ മുടക്കിയിരുന്നു. സാജന്റെ സഹോദരന്മാര്‍ നടത്തുന്ന ഹോടലില്‍ അയാളും പങ്കാളിയാണു്. അതുപോലെ ഷെയര്‍ മാര്‍കറ്റില്‍ കുറച്ചുകാലമുണ്ടായിരുന്നു. റിയല്‍ എസ്ടേറ്റിലും കുറച്ചുകാലം നടന്നു. എനിക്കുള്ള ബിസിനസ്സിലും ഒരു ചെറിയ പങ്ക്‌ സാജനുണ്ടായിരുന്നു എന്നതാണു് നേരു്"

മന്‍: "സാജന്‍ എത്തരത്തിലുള്ള ആളായിരുന്നു എന്നൊന്നു വിവരിക്കാമോ?"

വീണ്ടും ജോസഫ്‌ എന്തോ ആലോചിക്കുന്നതായി തോന്നി.

ജോ: "സ്വഭാവം വച്ചു നോക്കിയാല്‍.. ഒരിടത്തും ഉറച്ചുനില്‍ക്കാത്ത പ്രകൃതക്കാരനായിരുന്നു എന്നു പറയേണ്ടിവരും. സ്വന്തം പങ്കാളിത്തമുള്ള ഹോടലിന്റെ പ്രവര്‍ത്തനങ്ങളിലൊന്നും അയാള്‍ക്കു് താല്‍പര്യമുണ്ടായിരുന്നില്ല. വരുമാനത്തില്‍ മാത്രമായിരുന്നു നോട്ടം. നന്നായി ചെലവാക്കുമായിരുന്നു"

മന്‍: "സാജനും ഭാര്യയും തമ്മിലെങ്ങിനെയായിരുന്നു?"

ജോ: "വളരെ അടുപ്പമായിരുന്നു മരിയയോട്‌ എന്നൊന്നും പറഞ്ഞുകൂട. അവര്‍ തമ്മില്‍ പിണക്കങ്ങള്‍ പതിവായിരുന്നു. മരിയക്ക്‌ എസ്ടേറ്റില്‍ നിന്നുള്ള വരുമാനമുണ്ട്‌. അത്‌ സാജനു് ഒരു ആകര്‍ഷണമായിരുന്നു. അതില്‍ കവിഞ്ഞ ഒരു സ്നേഹബന്ധം അവര്‍ തമ്മിലുള്ളതായി തോന്നിയിട്ടില്ല. അവര്‍ തമ്മിലുള്ള അകല്‍ച്ച മറിച്ചുവെക്കാനൊന്നും ഇരുവരും ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണു് ഞാന്‍ തുറന്നു പറയുന്നത്‌"

മന്‍: "സാജനും നിങ്ങളും തമ്മിലെങ്ങിനെയായിരുന്നു?"

ജോ: "ഞാന്‍ മഞ്ജുവിനെ വിവാഹം ചെയ്യുകവഴിയാണു് ഞങ്ങള്‍ തമ്മില്‍ പരിചയമാകുന്നത്‌. അന്നൊക്കെ ഈ കുടുംബത്തിലെ ഏക പുരുഷന്‍ എന്ന നിലക്ക്‌ സാജന്‍ കുറച്ചുകൂടി ഉത്തരവാദത്തോടെ പെരുമാറിയിരുന്നു എന്നു് തോന്നിയിട്ടുണ്ട്‌. എന്റെ ബിസിനസ്‌ സാജന്റെ കൂടി സഹായത്തോടെ തുടങ്ങിയതാണു്. എന്നാല്‍ അതൊരു ഉപകാരമായി ചെയ്തതാണു് എന്ന മട്ടില്‍ സാജന്‍ പലപ്പോഴും - പ്രത്യേകിച്ച്‌ മദ്യപിച്ചിരിക്കുന്ന അവസ്ഥയില്‍ - പറഞ്ഞിട്ടുണ്ട്‌. അതെനിക്ക്‌ വളരെ മനോവിഷമമുണ്ടാക്കിയിട്ടുണ്ട്‌. ദൈവാധീനം കൊണ്ട്‌ സാജന്‍ മുടക്കിയ മുതല്‍ മുഴുവന്‍ പലിശ സഹിതം തിരിച്ചുനല്‍കാന്‍ എന്നെക്കൊണ്ടായി. എന്നാലും മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തിയുള്ള സംസാരം അയാളുടെ ഒരു സ്വഭാവമായിരുന്നു"

മന്‍: "നിങ്ങള്‍ മദ്യപിക്കാറുണ്ടോ?"

ജോ: "ഉണ്ട്‌"

മന്‍: "ഇന്നലെ നടന്ന കാര്യങ്ങള്‍ ഒന്നു് വിവരിക്കാമൊ?"

ജോ: "ഞങ്ങള്‍ ഉച്ചക്കു് ഊണിനാണു് എത്തിയത്‌. എല്ലാവരും ഒരുമിച്ചിരുന്നാണു് ഭക്ഷണം കഴിച്ചത്‌. മരിയ ഭക്ഷണത്തിനു് ശേഷം തലവേദനയെന്നു് പറഞ്ഞു് വിശ്രമിക്കാന്‍ പോയി. സാജനും കുറച്ചുനേരം കിടക്കാന്‍ പോയി. ഞങ്ങള്‍ കുറച്ചുനേരം മഞ്ജുവിന്റെ അമ്മയുമായി സംസാരിച്ചിരുന്നു. അതു കഴിഞ്ഞ്‌ ഞാന്‍ ഇവിടുത്തെ കാര്യസ്ഥന്‍ ശേഖരനുമൊന്നിച്ച്‌ - സാര്‍ വന്ന്പ്പോള്‍ വാതില്‍ തുറന്നുതന്നയാള്‍ - എസ്ടേറ്റിലും മറ്റും നടക്കാനിറങ്ങി. ഒരു 7 മണി കഴിഞ്ഞ്‌ ഞാനും സാജനും അല്‍പം മദ്യപിച്ചു. കുതിരപ്പന്തയത്തില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനെപറ്റി ആലോചിക്കുന്നതായി പറഞ്ഞു. എസ്ടേറ്റ്‌ മുഴുവന്‍ ഒന്നു് ചുറ്റിനടന്ന്‌ കാണണമെന്നും ഞാന്‍ കൂടെ ചെല്ലണമെന്നും പറഞ്ഞു. ഇന്നു പോകാനിരുന്നതാ."

"ഒന്‍പതരയോടെ ഭക്ഷണം കഴിച്ചു. മരിയ തലവേദന കാരണം ഭക്ഷണത്തിനു വന്നില്ല. മുറിയില്‍ വരുത്തിയാണു് കഴിച്ചത്‌. പത്തുമണി കഴിഞ്ഞ്‌ എല്ലാവരും പിരിഞ്ഞു. മുകളിലെ നിലയിലാണു് ഞങ്ങളുടെ കിടപ്പുമുറി. ആറരക്ക്‌ ഉണര്‍ന്നപ്പോഴാണു് വിവരമറിഞ്ഞത്‌."

മന്‍: "സാജന്റെ പെരുമാറ്റത്തില്‍ പ്രത്യേകതകളെന്തെങ്കിലും തോന്നിയോ?"

ജോ: "പ്രത്യേകത എന്നു പറയാന്‍ പറ്റില്ല. പതിവില്‍ കൂടുതല്‍ മദ്യം കഴിച്ചിരുന്നു. പിന്നെ എന്നത്തേയും പോലെ പൈസയെക്കുറിച്ചും മരിയക്കവകാശമുള്ള എസ്ടേറ്റിനെക്കുറിച്ചുമൊക്കെ ഇന്നലെയും സംസാരമുണ്ടായി. ഇതൊന്നും കേള്‍ക്കുന്നത്‌ ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. മരിയ ഉണ്ടെങ്കില്‍ നേരിട്ട്‌ ചീത്ത പറയും. ഇന്നലെ അവള്‍ക്ക്‌ തലവേദനയായതിനാല്‍ സാജനു് സംസാരിക്കാന്‍ സ്വാതന്ത്ര്യം കിട്ടിയ ദിവസമായിരുന്നു. ഊണു് കഴിക്കുമ്പോള്‍ റേച്ചലമ്മച്ചിയോട്‌ രാത്രി തനിച്ചു സംസാരിക്കാനുണ്ട്‌ എന്നു് പറയുന്നത്‌ കേട്ടിരുന്നു. എന്തിനെക്കുറിച്ചാണെന്നു് പറഞ്ഞില്ല. അവര്‍ തമ്മില്‍ സംസാരിച്ചോ എന്നും ഉറപ്പില്ല"

മന്‍: "രാത്രി ആരൊക്കെ വീട്ടിലുണ്ടായിരുന്നു?"

ജോ: "ഞങ്ങള്‍ ബന്ധുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സാജന്‍, മരിയ, റേച്ചലമ്മച്ചി, മഞ്ജു, ഞാന്‍"

മന്‍: "കാര്യസ്ഥന്‍ ശേഖരനോ?"

ജോ: "അയാള്‍ എന്നും പകല്‍സമയം മാത്രമേ കാണൂ. സന്ധ്യ കഴിഞ്ഞാല്‍ അയാള്‍ വീട്ടില്‍ പോകും. അടുത്താണു് അയാളുടെ വീട്‌. പിന്നെ വീട്ടിലെ പണിക്കൊരു പയ്യനുണ്ട്‌. ഗംഗന്‍. അവനും രാവിലെവന്നു് സന്ധ്യക്കു പോകും"

മന്‍: "മി. ജോസഫ്‌ എപ്പോഴാണു് വിവരമറിഞ്ഞത്‌?"

ജോ: "ഞാനും മഞ്ജുവും ആറരക്കാണു് എഴുന്നേല്‍ക്കുക. മഞ്ജു കുളിക്കുകയായിരുന്നു. ഞാന്‍ ഉണര്‍ന്നു കിടക്കുകയായിരുന്നു. ശേഖരനാണു് മുറിയില്‍ തട്ടിവിളിച്ചു് കാര്യം പറഞ്ഞത്‌. ഞാനും ശേഖരനും ഉടനെ സാജന്റെ മുറിയില്‍ ചെന്നു"

മന്‍: "അവിടെ ആരെല്ലാം ഉണ്ടായിരുന്നു?"

ജോ: "റേച്ചലമ്മച്ചിയും മരിയയും കട്ടിലിനടുത്തുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ സാജന്‍ മരിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്നു് എല്ലാവരേയും മുറിയില്‍ നിന്നു് പറഞ്ഞയച്ച്‌ മുറി പൂട്ടി ഞാന്‍ തന്നെ പോലീസിനു ഫോന്‍ ചെയ്തു."

മന്‍: "നന്ദി. ഇനി എനിക്ക്‌ മരിയയെ ഒന്നു കാണാനൊക്കുമോ?"

ജോ: "സര്‍, ഒരപേക്ഷയുണ്ട്‌. മരിയയും റേച്ചലമ്മച്ചിയും ഇത്രപെട്ടെന്നു് ചോദ്യങ്ങള്‍ നേരിടാന്‍ മാനസികമായി തയ്യാറായിരിക്കില്ല. വിരോധമില്ലെങ്കില്‍ മറ്റുള്ളവരെ ചോദ്യം ചെയ്ത ശേഷം..."

മന്‍: "ശരി. എങ്കില്‍ കാര്യസ്ഥന്‍ ശേഖരനെ വിളിക്കു"

(അടുത്തയാഴ്ച്ച: ശേഖരന്റെയും മഞ്ജുവിന്റെയും മൊഴികള്‍)

14 comments:

Unknown said...

Kallaki. Eniku ishtapettu. Nannayitund . Aakamsha oke unarthi :D

Kavitha Warrier said...
This comment has been removed by the author.
Kavitha Warrier said...

Chithalinte ullil V.K.N nte pole thanne oru Sherlock Holmes olinjirikkunnathu njan arinjirunnilla...

Thudakkam nannayittundu... Suspense maintain cheythu nannayi kondu varan pattatte..

Ella Aasamsakalum nerunnu...

ഒഴാക്കന്‍. said...

chithale kalippu aayittundu

Amrutha Dev said...

Nannayittundu... adutha bhagam ihilum nannavan ashamsikkunnu...
Enikku thonnunnu ippol kavitha ozhichu ella inathilum bhagyam pareekshichu kazhinhu ennu... Adhikam thamasikkathe athum pratheekshikkunnuu... :) :) :)

Unknown said...

Thudakkam kollaam. Oru CBI diary kurippu style undu...

ചാണ്ടിച്ചൻ said...

ഈ മാറ്റിപ്പിടുത്തം നന്നായിട്ടുണ്ട്...ഒരു ഉഗ്രന്‍ ക്ലൈമാക്സ് പ്രതീക്ഷിക്കുന്നു...ശരിക്കും പറഞ്ഞാല്‍ കാത്തിരിക്കാന്‍ വയ്യ...
പിന്നെ ആ Dy.SPക്ക്...സിജോയ് എന്ന പേരല്ലേ കൂടുതല്‍ ചേര്‍ച്ച??

ശ്രീ said...

കൊള്ളാമല്ലോ മാഷേ.

ആകാംക്ഷയോടെ വായിച്ചു. ബാക്കി ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.

chaks said...

kollam...

pinne kazinna blog pole valichu neetaruthu :)

അരുണ്‍ കരിമുട്ടം said...

കൊന്നത് മരിയ അല്ലേ?
ബാക്കി സ്റ്റേറ്റ് മെന്‍റ്റ് കൂടി കിട്ടട്ടെ

Tony said...

തുടക്കം നന്നായി ... നടക്കാതെ പോയ പഴയ IPS സ്വപ്നങ്ങളുടെ ബാക്കി ആണോ?

ചിതല്‍/chithal said...

കമെന്റിയ എല്ലാവര്‍ക്കും നന്ദി!
ഈ കഥ ഇത്രയും ആകാംക്ഷയോടെ നിങ്ങള്‍ വായിക്കും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതിപ്പൊ വല്ലാത്ത ഒരു ടെന്‍ഷന്‍! ഇനി ക്ലൈമാക്സ്‌ എങ്ങാനും ഇഷ്ടമാവില്ലേ?
ടോണീ, നീ പറഞ്ഞത്‌ ശരിയാ, പഴയ IPS സ്വപ്നങ്ങള്‍... അതിന്റെ ബാക്കിപത്രം..
എന്നാടാ നീ ബ്ലോഗിംഗ്‌ തുടങ്ങുന്നത്‌?

Anil cheleri kumaran said...

നല്ല അവതരണമാണ്. വേഗം അടുത്ത ഭാഗം പോസ്റ്റിക്കേ.

ചിതല്‍/chithal said...

നന്ദി നന്ദി! അടുത്ത ഭാഗം ഇറക്കിക്കഴിഞ്ഞു!