Thursday, January 21, 2010

ബോംബേ യാത്ര - 2

(ഒന്നാം ഭാഗം വായിച്ചിട്ടില്ലാത്തവര്‍ ഇവിടെ നോക്കുമല്ലോ..)

കല്യാണപ്പെണ്ണു് പഞ്ജാബിയാണു്. തന്തൂരി ചിക്കനും ലസ്സിയും ചിക്കന്‍ ടിക്കയുമൊക്കെ കൂട്ടി ഞെരിപ്പിക്കാം. മേമ്പൊടിക്കു് ജിലേബിയും മറ്റും കാണും. പോരാത്തതിനു നല്ല ഗോതമ്പിന്റെ നിറത്തിലുള്ള പഞ്ജാബി പെണ്‍കുട്ടികളുമുണ്ടാകും. ഈ ഒഴിവുകാലം ഒന്നു കൊഴുപ്പിക്കണം.

ഇത്രയും കാര്യങ്ങള്‍ ടാക്സിയിലിരുന്നു് പുറത്തെ കാഴ്ച്ചകളാസ്വദിച്ചു് മനോരാജ്യം കണ്ടുകൊണ്ടിരിക്കെ ഞങ്ങള്‍ക്കെത്തേണ്ട സ്ഥലമായി. നേരെ 3-ാ‍ം നിലയിലുള്ള കല്യാണപ്പെണ്ണിന്റെ ഫ്ലാänലേക്കു്. ഒരു 15 മിനുറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും വിശേഷം പറച്ചില്‍. എനിക്കു് വിശപ്പു സഹിക്കാതായിരിക്കുന്നു.

"ബേ«m, വിശക്കുന്നുണ്ടോ? ഒരു 10 മിനുട്‌ കൂടി. ടാക്സി കേടുവന്നു എന്നു നിങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഉള്ള ഭക്ഷണമൊക്കെ ഫ്രിഡ്ജില്‍ കയറ്റി. നിങ്ങളെപ്പൊ എത്തും എന്നറിയില്ലല്ലൊ. ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാ. ഗരം ഗരം ആയി കഴിക്കാം. ഇത്തിരികൂടി ക്ഷമി"

വിനീത: "പാവം, കുറേ വണ്ടി തള്ളിയതാ!"

ഉറുമ്പ്‌: "അച്ഛന്‍ കാര്‍ തള്ളിയതു് എനിക്കു് ഇഷ്ടമായി!"

കുഴിയാന: "ആദ്യത്തെ 1-2 ചപ്പാത്തി ഉറുമ്പിനു കൊടുക്കണം. അവള്‍ക്കു നല്ല വിശപ്പുണ്ടാകും"

വിനീതയും കുഴിയാനയും സസ്യഭുക്കുകളാണു്. പ്രത്യയശാസ്ത്രപരമായി ഞങ്ങള്‍ ചേരില്ല. അതുകൊണ്ടു് കൈ കഴുകിവന്നു് ഞാന്‍ ഇത്തിരി മാറിയിരുന്നു. തന്തൂരി ഉല്‍പന്നങ്ങള്‍ക്കു് മോക്ഷമേകേണ്ടവനാണു് ഞാന്‍.

"ബേ«m, ഭക്ഷണം ഇഷ്ടപ്പെടും എന്നു വിചാരിക്കുന്നു. ഇന്നു വൈകുന്നേരം ഒരു പൂജയുണ്ടു്. അതുകൊണ്ട്‌ വെളുത്തുള്ളിയും സവാളയും ചേര്‍ക്കാത്ത ഭക്ഷണമാ ഇന്നു വിളമ്പുക. ഇതു കുറച്ചു ഉരുളക്കിഴങ്ങു്. തൈരും അചാറും ദേ അവിടെ. നല്ലപോലെ കഴിച്ചോളു"

എന്റെ നിരാശ പൂര്‍ണമായി ആസ്വദിച്ചുകൊണ്ടു് വിനീതയും കുഴിയാനയും ചോദിച്ചു:

"അപ്പൊ കല്യാണത്തിനുള്ള ഒരുക്കമൊക്കെ... എങ്ങിനെയാ?"

"നാളെ engagement. മറ്റന്നാള്‍ കല്യാണം. രണ്ടും തമിഴ്‌ ശൈലിയിലാ. ചെക്കന്‍ തമിഴനാ"

"ഏ? അപ്പൊ ചെക്കന്‍ ബോംബേക്കാരനാണെന്നു പറഞ്ഞിട്ടു്?"

"എന്നുവെച്ചാല്‍ ജനിച്ചതും വളര്‍ന്നതും ബോംബെയില്‍. ഒറിജിനല്‍ തമിഴന്മാരാ. പട്ടന്മാര്‍"

എന്റെ തന്തൂരിയില്‍ അപ്പോള്‍ ഐസ്‌മഴ പെയ്യുകയായിരുന്നു. വിമാനം പിടിച്ചു് ബോംബെയില്‍ വന്നതു് കാര്‍ തള്ളാനും അടുത്ത 2 ദിവസം ചോറും സാമ്പാറും തൈരുസാദവും കഴിക്കാനുമായിരുന്നോ?

ഞങ്ങളുടെ താമസം ശരിയാക്കിയതു് മറ്റൊരു ഫ്ലാänലാണു്. കല്യാണത്തിനുവേണ്ടി 4 ദിവസം വാടകക്കെടുത്ത, 3 കിടപ്പുമുറികളുള്ള ഫ്ലാäv.

"ആല്‍പ്സ്‌ A വിംഗ്‌. 16ാ‍ം നില. ഫ്ലാäv 4. ഇതാ താക്കോല്‍. പോയി പെട്ടിവെച്ചു കുറച്ചു വിശ്രമിക്കു"

വയര്‍ നിറച്ചു ചപ്പാത്തി തിന്നതിന്റെ അഹംഭാവത്തിലാണു് താക്കോല്‍ വാങ്ങിയതു്. ഇത്തിരിനേരം കിടന്നുറങ്ങണം.

നേരെ 16ാ‍ം നിലയിലെത്തി. ആത്മവിശ്വാസത്തോടെ താക്കോല്‍ പൂട്ടിലിട്ടു് തിരിച്ചു. ങേ? താക്കോല്‍ തിരിയുന്നില്ല.

ഉണ്ടായിരുന്ന 5 താക്കോലും മാറിമാറി പ്രയോഗിച്ചുനോക്കി. രക്ഷയില്ല. ഫ്ലാട്‌ ഞങ്ങള്‍ക്കുമുന്‍പില്‍ ഒരു കടംകഥയായി അവശേഷിച്ചു.

താഴെചെന്നു സെക്യൂരിän ചേട്ടനെ കൊണ്ടുവന്നു. മൂപ്പര്‍ നോക്കി. 5 മിനുട്‌ വിയര്‍പ്പൊഴുക്കിയ ശേഷം താക്കോല്‍ വെച്ചു് കീഴടങ്ങി. ഇനി മേലില്‍ ഈ ഫ്ലോറിലേക്കില്ല എന്നുപറഞ്ഞു് അവധാനം നടത്തി.

ഒടുക്കം ഫ്ലാänന്റെ ചുമതലക്കാരനെ കൊണ്ടുവന്നു. അയാള്‍ താക്കോലിലേക്ക്‌ നോക്കി. പൂട്ടിലേക്ക്‌ നോക്കി. ഞങ്ങളുടെ മുഖത്തേക്ക്‌ നോക്കി. നിലത്തിരിക്കുന്ന ലഗേജിലേക്കു നോക്കി.

"സര്‍, ഫ്ലാäv ഏ വിങ്ങിലല്ല, ബി വിങ്ങിലാണു്"

(ഫ യൂസ്‌ലെസ്സേ..)

"അപ്പൊ കീചെയ്‌നില്‍ എഴുതിയിരിക്കുന്നതോ?"

"അത്‌... തെറ്റിപ്പോയതാ"

ഫ്ലാäv നല്ലതായിരുന്നു. എല്ലാ മുറിയിലും ഏസി ഉണ്ട്‌. ഏസി ഇട്ട്‌ വിശാലമായൊന്ന് കിടന്നു.

വൈകുന്നേരത്തെ പൂജ ഒരൊന്നൊന്നര പൂജയായിരുന്നു. ഒരു വലിയ ദേവീപ്രതിമ. അതിനു ചുറ്റും സകലരും തലേക്കെട്ടുമായി നില്‍ക്കുന്നു. ഷഡ്ജവും ഋഷഭവും തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്തവിധം 4 പേര്‍ ചേര്‍ന്നു jhankar beatsല്‍ പാടുന്നു.

"ഇന്നു ശബ്ദമുണ്ടാക്കാന്‍ മുനിസിപാലിറ്റിയുടെ പ്രത്യേകാനുമതിയെടുത്തിട്ടുണ്ട്‌!"

ഫ്ലാänല്‍ തിരിച്ചെത്തുമ്പോള്‍ 3 പേര്‍ കൂടി വന്നിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടിയാണു് ഫ്ലാäv. ആ 3 പേരില്‍ 2 പേര്‍ ഇത്തിരി പ്രായം ചെന്ന ഭാര്യാഭര്‍ത്താക്കന്മാരാണു്. അവര്‍ക്കൊരു മുറി. എനിക്കും കുഴിയാനക്കും ഉറുമ്പിനും ഒരു മുറി. മൂന്നാമത്തെ മുറിയില്‍ വിനീതയും പുതുതായി വന്ന ഒരു സ്ത്രീയും.

26നു രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. ഏറ്റവും അവസാനമാണു് ഞാന്‍ കുളിക്കാന്‍ കയറിയതു്. മറ്റ്‌ എല്ലാവരും തയ്യാറായിരുന്നു.

എനിക്കൊരു കുഴപ്പമുണ്ടു് - കുളിമുറിയില്‍ കയറിയാല്‍ ഞാന്‍ പരിസരം മറക്കും. പിന്നെ പാട്ടും ബഹളവുമൊക്കെയാവും. കുറച്ചു സമയമെടുത്ത്‌ വിസ്തരിച്ചുള്ള കുളിയാണു്.

കുളിമുറിയില്‍ കയറി നടയടക്കുന്നതിനു മുന്‍പേ കുഴിയാന മുന്നറിയിപ്പ്‌ തന്നിരുന്നു.

"പാട്ടും പാടി ഇരിക്കരുത്‌. വേഗം കുളിച്ചിറങ്ങണം"

ഇപ്പൊ കാണാം എന്നു മനസ്സിലുറപ്പിച്ച്‌ എന്നത്തേയും പോലെ കുളി തുടങ്ങി. അധികം താമസിയാതെ വാതില്‍ക്കല്‍ മുട്ടുകേട്ടു.

"അതേയ്‌, വേഗം. എല്ലാവരും കാത്തുനില്‍ക്കുന്നു"

ഞാന്‍ സോപ്‌ തേക്കാന്‍ തുടങ്ങി.

5 മിനുട്‌ കഴിഞ്ഞ്‌ വീണ്ടും മുട്ട്‌.

"പാട്ടു പാടാന്‍ സമയമില്ല. വേഗമിറങ്ങിയില്ലെങ്കില്‍ ഭക്ഷണം തീര്‍ന്നുപോകും"

ഹൊ.. അതു പറ്റില്ല. വീണ്ടും കുളിക്കാന്‍ തുടങ്ങി.

"അതേയ്‌ മതി; ഇനി ഒന്നിറങ്ങുന്നുണ്ടോ?"

ശേടാ.. ഇതൊരു ശല്യമായല്ലൊ. എന്നാല്‍ ഒന്നു് കാണിച്ചുകൊടുക്കണം.

ഞാന്‍ കൈയ്യിലിരുന്ന മഗ്‌ ബകറ്റിലെറിഞ്ഞ്‌ വാതില്‍ ഒറ്റവലിക്ക്‌ തുറന്നു!

അത്‌ തന്നെ!
ഏത്‌?
ങ! അത്‌ തന്നെ എന്ന്!

കുളിമുറിയിലേക്കു നോക്കിക്കൊണ്ട്‌ മദ്ധ്യവയസ്കകുടുംബവും വിനീതയുടെ മുറിയില്‍ താമസിക്കുന്ന സ്ത്രീയും.

അവര്‍ മനഃപൂര്‍വം നോക്കിയതല്ല. വാതില്‍ പെട്ടെന്നു തുറന്നപ്പോള്‍ നോക്കിപ്പോയതാണു്. കണ്ടതോ?

തലയില്‍ ഷാമ്പൂ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാല്‍ ഒരു മറയുമില്ലാതെ ദിവ്യദര്‍ശനം നല്‍കി നില്‍ക്കുന്ന ഭഗവാന്‍ ചിതലിനെ!

ആ സന്ദര്‍ഭത്തിന്റെ ഒരു കുഴപ്പം എന്തായിരുന്നു എന്നു ചോദിച്ചാല്‍ ആഗ്രഹിക്കാത്ത പലതും കാണാനും കാണിക്കാനും കിട്ടിയ അവര്‍ക്കും എനിക്കും സ്തബ്ധരായി പരസ്പരബഹുമാനത്തോടെ അനങ്ങാതെ കുറച്ചുനേരം നിലകൊള്ളാന്‍ സാധിച്ചു എന്നുള്ളതാണു്.

തുടര്‍ന്നു് അവര്‍ ദൃഷ്ടികളെ അന്യദിക്കുകളിലേക്കു് സ്വമേധയാ ഫോകസ്‌ ചെയ്യുകയും ഞാന്‍ ഷോ അവസാനിപ്പിച്ച്‌ കുളിമുറിയുടെ വാതില്‍ വീണ്ടുമടക്കുകയും ചെയ്തു (അവര്‍ പുറത്ത്‌, ഞാനകത്ത്‌).

വാതിലടയുന്നതിനു തൊട്ടുമുന്‍പു് മദ്ധ്യവയസ്ക ഭര്‍ത്താവിനെ നോക്കി പുഞ്ചിരിച്ചതും വിനീതയുടെ മുറിയിലെ സ്ത്രീ നെഞ്ചത്ത്‌ കൈവെച്ച്‌ ഓക്കാനിക്കുന്ന പോലെ ഒരു ചേഷ്ട കാണിച്ചതും എന്തിനാണെന്നു് എനിക്കു മനസ്സിലായിട്ടില്ല എന്നും പ്രസ്താവ്യമാണു്.

പത്തുമിനുട്‌ കഴിഞ്ഞു് "എല്ലാവരും പുറത്തുപോയി; ഇനി വാതില്‍ തുറന്നോളു" എന്നു കുഴിയാന പറഞ്ഞതനുസരിച്ച്‌ പതുക്കെ കുളിമുറി തുറന്നു് ആദ്യം തല പുറത്തിട്ട്‌ ഒരവലോകനം നടത്തി രംഗം അനുകൂലമെന്നു കണ്ട്‌ കിടപ്പുമുറിയിലേക്ക്‌ ഓടിക്കയറുകയായിരുന്നു. പിന്നാലെ കുഴിയാനയും വന്നു.

ഞങ്ങള്‍ ഒന്നും മിണ്ടാതെ കുറച്ചുസമയം പരസ്പരം നോക്കിനിന്നു. തുടര്‍ന്ന് എന്റെ മുഖത്തൊരു ചമ്മല്‍ പടര്‍ന്നു എന്നു തോന്നുന്നു. കാരണം, കുഴിയാന പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഒന്നമ്പരന്നെങ്കിലും പെട്ടെന്നു ഞാനും ചിരിയില്‍ പങ്കുചേര്‍ന്നു.

ഞാന്‍: "വിനീത കണ്ടില്ല"

കുഴിയാന: "എന്തിനാ? വിനീതയുടെ മുറിയിലെ സ്ത്രി നേരെ പോയി അവളോട്‌ സംസാരിക്കുന്നതു കണ്ടു. വിനീതയുടെ റിയാക്ഷന്‍ കാണാന്‍ പറ്റിയില്ല. അവള്‍ സംഗതി അറിഞ്ഞോ എന്നുറപ്പില്ല"

ഞാന്‍: "ഇനി അതു ചോദിക്കുകയും ഒന്നും വേണ്ട"

കുഴിയാന: "ഇല്ല. ഇനി അഥവാ അവളറിഞ്ഞിട്ടില്ലെങ്കില്‍ നിങ്ങളായിട്ട്‌ പറയാനൊന്നും പോവണ്ട"

ഞാന്‍: "ഇല്ല. നമുക്ക്‌ ബ്രേക്‍ഫാസ്äv കഴിച്ചാലോ?"

മദ്ധ്യവയസ്ക കുടുംബത്തിനെ പിന്നെ കാണുന്നത്‌ മോതിരം മാറ്റ ചടങ്ങിനാണു്. അവര്‍ എന്നെ തുറിച്ചുനോക്കി. ഞാന്‍ എന്റെ പാട്ടിനു പോയി. ഹല്ല പിന്നെ!

തിരിച്ചു് ഒരു ഇന്നോവയിലാണു് വന്നതു്. മദ്ധ്യവയസ്കകുടുംബവും വിനീതയുടെ കൂടെ താമസിക്കുന്ന സ്ത്രീയും അതേ കാറില്‍ കയറുന്നതു് ഞാന്‍ ശ്രദ്ധിച്ചു. യാത്രയിലുടനീളം ആരും പരസ്പരം മിണ്ടിയില്ല. ഞാന്‍ ഉറക്കം നടിച്ചിരുന്നു.

(ഡ്രൈവര്‍ ചിരിക്കുന്നുണ്ടോ?)

അടുത്തദിവസം കല്യാണം. അന്നു് മറ്റുള്ളവരുണരുന്നതിനു മുന്‍പുതന്നെ ഞാന്‍ കുളികഴിഞ്ഞു് മുഴുക്കൈ ഷര്‍ട്ടും ഷൂസും ധരിച്ചു റെഡിയായി. ഇനി ആരും എന്നെ കണ്ട്‌ ചിരിക്കണ്ട. വിനീതയും കുഴിയാനയും ഉറുമ്പും തയ്യാറായപ്പോള്‍ അടങ്ങിയൊതുങ്ങി അവരുടെ കൂടെ നടന്നു. കല്യാണം നടക്കുന്ന ഹോ«ലിലേക്കു പോകാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കാറുകളുടെ അടുത്തുവന്നു് നിന്നു

(തുടര്‍ന്നിരിക്കും...)

Thursday, January 14, 2010

ഞാനും ഒരു പ്രസ്ഥാനമായി!

അങ്ങിനെ ഞാനും ഒരു പ്രസ്ഥാനമായി.

ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടുക, അതിനു കമെന്റുകള്‍ കിട്ടുക, ഒന്നിലധികം followers ഉണ്ടാവുക, ഒരു പോസ്റ്റ്‌ തെരഞ്ഞെടുത്ത്‌ ബ്ലോഗനയില്‍ വരിക എന്നിങ്ങനെയുള്ള ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴും എന്തോ ഒരു കുറവ്‌‌ അനുഭവപ്പെട്ടിരുന്നു. ഇപ്പൊ അതും തീര്‍ന്നു കിട്ടി.

എന്റെ ബ്ലോഗും അടിച്ചുമാറ്റപ്പെട്ടിരിക്കുന്നു!

കേരളടൈംസ്‌ എന്ന സൈറ്റ്‌ എന്റെ ഒരു പോസ്റ്റ്‌ എടുത്ത്‌ ഇവിടെ ഇട്ടിട്ടുണ്ട്‌.

ഞാന്‍ അവര്‍ക്കൊരു ഈ-മെയിലയച്ചു. പക്ഷെ ഇതുവരെ മറുപടിയുമില്ല, പോസ്റ്റ്‌ മാറ്റിയിട്ടുമില്ല.

ഇപ്പൊ ഞാന്‍ എന്നെത്തന്നെ അഭിനന്ദിച്ചുകൊണ്ടിരിക്കുന്നു. കാരണം ഞാന്‍ എല്ലാ ബ്ലോഗ്‌ പുലികളുടേയും ഇടയിലേക്കുയര്‍ന്നിരിക്കുന്നു! ഇനി ഞാനും മറ്റു പുലികളെ പോലെ പുല്ലു തിന്നുന്നതു നിര്‍ത്തി ആക്രമണത്തിലേക്കു തിരിയുന്നതാണു് എന്നു ആലോചിക്കുന്നു.

പക്ഷെ ബ്ലോഗ്‌ അങ്ങു വെറുതേ കോപി ചെയ്യുകയല്ല, അവരു തലേക്കെട്ടു മാറ്റി കേട്ടൊ! ഇവരുടെ തലേക്കെട്ടു കണ്ടാല്‍ ഉള്ളടക്കത്തിനെപ്പറ്റി ഒരു പിടിപാടും കിട്ടില്ല!

അല്ലെങ്കില്‍ പിന്നെ ആരെങ്കിലും "മലയാളികളുടെ അന്യഭാഷാ ഉച്ചാരണവൈകല്യങ്ങള്‍" എന്നതു മാറ്റി "വിദേശ മലയാളികളുടെ മാതൃഭാഷ ഉച്ചാരണ വൈകല്യങ്ങള്‍" എന്നാക്കുമോ? അപ്പൊ മാതൃഭാഷയുടെ ഉച്ചാരണവൈകല്യമല്ല, ഉള്ളടക്കം മനസ്സിലാക്കാനുള്ള കോപിയടിക്കാരന്റെ കഴിവും ബുദ്ധിയുമാണു് വികലമായിട്ടുള്ളതു്.

പോരാഞ്ഞു ഇതൊരു "Exclusive" എന്ന മട്ടില്‍ ഇട്ടിട്ടുമുണ്ട്‌.

പക്ഷെ വെറും പത്തു പോസ്റ്റിടുന്നതിനിടക്കു ഞാന്‍ ഇങ്ങനെ ഒരു പ്രസ്ഥാനമാവും എന്നു ഞാനോ എന്റെ കുടുംബമോ വിചാരിച്ചിരുന്നില്ല. എന്താ ചെയ്യ്‌ആ? ഒക്കെ അങ്ങനെ പറ്റിപ്പോയി, അങ്ങട്‌ ക്ഷമിക്യാ.

എന്തോ, ക്ഷമിക്കാന്‍ പറ്റണില്യാ ഇക്കു്.

(അവര്‍ ഒരു കാര്യം കൂടി ചെയ്തു. എന്റെ ലേഖനത്തിന്റെ അവസാനം ഞാന്‍ എന്നെ പ്രോത്സാഹിപ്പിച്ച അഭ്യുദയകാംക്ഷികളുടെ പേരുകള്‍ നന്ദിപൂര്‍വം നല്‍കിയിരുന്നു. അത്‌ കാണാനില്ല!)


Update on 15-1-2010: KeralaTimes.com has removed my blog content from their site. What remains now are ony the comments posted by some readers.
Still, no reply to my e-mail...

Sunday, January 10, 2010

ബോംബേ യാത്ര-1

ഞാനും എന്റെ ഭാര്യ കുഴിയാനയും മകള്‍ ഉറുമ്പും കൂടി കുടുംബസുഹൃത്ത്‌ വിനീതയുമൊത്ത്‌ ഇക്കഴിഞ്ഞ കൃസ്മസ്സിനു ഒരു ബോംബേ യാത്ര നടത്തി.

കുഴിയാനയുടെയും വിനീതയുടേയും ഒരു സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിനാണ്‌ യാത്ര. യാത്ര എന്നു വെച്ചാല്‍ കല്യാണവും കൂടാം സ്ഥലവും കാണാം എന്നും പറഞ്ഞാണു് പുറപ്പെടുന്നതു്. അതുകൊണ്ട്‌ ബോംബെയില്‍ കാണാനുള്ള സ്ഥലങ്ങളുടെ പട്ടിക കുഴിയാനയും ആ മഹാനഗരത്തിന്റെ ഒരു ഭൂപടം ഞാനും സംഘടിപ്പിച്ചു.

യാത്ര വിമാനത്തിലാക്കാം എന്നു വിനീതയും കുഴിയാനയും എന്നോടു ചോദിക്കാതെ തീരുമാനിച്ചു ടിക്കടുത്തു. National Geographic ചാനലില്‍ Air Crash Investigation എന്ന പരിപാടി കണ്ടമുതല്‍ക്ക്‌ വിമാനയാത്ര എനിക്കു് പേടിയോ ഭയമോ അല്ല, ഒരു തരം ഭീതിയാണു്.

ഞാനിക്കാര്യം ഒരു ദിവസം വീട്ടില്‍ പറഞ്ഞപ്പോള്‍ മകള്‍ ഉറുമ്പ്‌ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു: "അച്ഛാ, എനിക്കു വിമാനയാത്ര വളരെ വളരെ ഇഷ്ടമാണു്!"

ഹും! വയസ്സ്‌ നാലരയേ ആയിട്ടുള്ളു. ഇതിനിടക്ക്‌ 4-5 വിമാനയാത്ര അവള്‍ നടത്തിക്കഴിഞ്ഞു. ഞാനാവട്ടെ, ആദ്യമായി വിമാനത്തില്‍ കയറുന്നത്‌ എന്റെ കല്യാണത്തിനു ശേഷം മധുവിധുവിനു പോകണം എന്നും അതു വിമാനത്തിലാവണം എന്നും കുഴിയാനയുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണു്.

ഏതായാലും കൃസ്മസ്‌ ദിവസം അധികം ഉറങ്ങാന്‍ സാവകാശം തരാതെ വിനീത ഒരു ടാക്സി പിടിച്ചെത്തി. "ഞാന്‍ ദേ ചുവട്ടില്‍ കാത്തിരിക്കുന്നു. ഒന്നു വേഗം ഇറങ്ങി വാഡേയ്‌" എന്നു ഫോനില്‍ അശരീരി വരേണ്ട താമസം കുഴിയാനയും ഉറുമ്പും കൂടി ഓടി. ഞാന്‍ 2 പെട്ടിയും ബാഗും തൂക്കി ഫ്ലാänന്റെ വാതിലടച്ചിറങ്ങാന്‍ തുടങ്ങി.

നോക്കുമ്പൊ രസം - വാതിലിന്റെ km£ വീഴുന്നില്ല. എത്ര ശ്രമിച്ചാലും ശരിക്കു കയറുന്നില്ല. സര്‍വശക്തിയും എടുത്തു തള്ളിനോക്കി. ഗോവേ നഹി നഹി.

ഇതെന്താ ഇങ്ങനെ? ഇനി ദൈവം ഈ യാത്ര ചെയ്യേണ്ട എന്നോ മറ്റോ എന്നോട്‌ കല്‍പ്പിക്കുകയാണോ?

അക്ഷമയോടെ കുഴിയാനയും ഉറുമ്പും ടാക്സിയിലിരുന്നു് വിളിച്ചു:

"നിങ്ങളെന്തെടുക്കുകയാ മനുഷ്യാ? ഒന്നിറങ്ങിവന്നുകൂടെ?"

പശ്ചാത്തലത്തില്‍ "ഹും! 2 പെട്ടിയും ഒരു ബാഗും എടുത്തുവരാന്‍ കെല്‍പ്പില്ലാത്ത ഒരുത്തന്‍! ഞാന്‍ ഉറുമ്പിനേം കൊണ്ട്‌ ലിഫ്änല്‍ എത്രപെട്ടെന്നെത്തി?" എന്നു വിനീതയോട്‌ പറയുന്നത്‌ നിസ്സഹായനായി ഞാന്‍ കേട്ടു നിന്നു.

"അതോ, ഈ പണ്ടാരം km£ വീഴുന്നില്ല!"

"അതുകൊണ്ടു്?"

"ഹ! ബെസ്äv! വീടു് പൂട്ടണ്ടേ?"

"ഓ അങ്ങിനെ. അതു വല്ല ഗൗളിയും ഉള്ളില്‍ കയറിയിരിക്കുന്നുണ്ടാവും. നിങ്ങളതിനെ കളഞ്ഞിട്ട്‌ വേഗം വാതില്‍ പൂട്ടി ഒന്നിറങ്ങാന്‍ നോക്കുന്നുണ്ടോ?"

"എനിക്കു് കരച്ചില്‍ വരുന്നുണ്ടു് ട്ടൊ"

"ഹേ മനുഷ്യാ, കൈകൊണ്ടു് തോണ്ടിക്കളയാനൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ? നിങ്ങളു് സ്ഥിരം പോക്കറ്റിലിട്ടുനടക്കുന്ന ആ പേനയിട്ടു് കുത്തിക്കളയൂ. ബ്ലോഗെഴുതാന്‍ എന്ന വ്യാജേന കൊണ്ടു് നടക്കണ ആ സാധനം കൊണ്ട്‌ വല്ല ഉപകാര...."

കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അകത്തുപോയി ഒരു സ്ക്രൂഡ്രൈവര്‍ കൊണ്ടു് km£ തുളയില്‍നിന്നു് ഒരുകെട്ടു് കടലാസ്‌ തോണ്ടിയെടുത്തു. ഉറുമ്പിന്റെ കുസൃതികളുടെ ബാക്കിപത്രം!

വിമാനത്തില്‍ ഉറുമ്പും കുഴിയാനയും വിനീതയും ഒരുവശത്തിരുന്നപ്പോള്‍ ഞാനൊറ്റക്കു് മറുവശത്തിരുന്നു. ഞാന്‍ ചെറുതായി വിയര്‍ക്കുന്നുണ്ടായിരുന്നു. Ordinary KSRTC ബസില്‍ ഗിയറിടുമ്പോള്‍ കേള്‍ക്കുന്നതരം ഒരു ശബ്ദം വിമാനം നീങ്ങിതുടങ്ങിയപ്പോള്‍ കേട്ടു. പിന്നൊന്നു കൂടി കേട്ടു. പിന്നില്‍ ഒരു സ്ത്രീയുടെ ഉറക്കെയുള്ള ആത്മഗതം:

"എന്തോ കരിഞ്ഞ സ്മെല്ലിന്റെ മണം വരുന്നുണ്ടല്ലോ?"

Air Crash Investigationല്‍ കാണിച്ചതെല്ലാം നുണയായിരുന്നു എന്നു് സ്വയം വിശ്വസിപ്പിച്ചു് വിറച്ചുവിറച്ചു് ഞാന്‍ സീävs_ല്‍«v ധരിച്ചു...

റന്‍വേയിലൂടെ വിമാനം തെന്നിയോടി വായുവിലേക്കുയര്‍ന്നു. ഞാന്‍ പല്ലുകടിച്ചിരിക്കുകയാണു്. പെട്ടെന്നൊരു ഭാരമില്ലായ്മ. അയ്യോ, വിമാനം വീണോ? ഓ ഒരു വശത്തേക്കു ചെരിഞ്ഞല്ലോ. അതു ശരി, വിമാനം തിരിവു തിരിയുന്നതാ.

ബോംബേ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കാം എന്ന പൈലänന്റെ ശബ്ദം കേട്ടു് ഞാന്‍ വീണ്ടും സീävs_ല്‍«ണിഞ്ഞു. അപ്പൊ പുതിയ ഒരു ശബ്ദം കേട്ടു. മനസ്സില്ലാമനസ്സോടെ കറങ്ങാന്‍ തുടങ്ങുന്ന ഫാന്‍ പോലെ കര്‍...... കര്‍........കര്‍...കര്‍..കര്‍ കര്‍ കര്‍ര്‍ര്‍ര്‍..

വിമാനം നിലത്തിറങ്ങിയ വിധം, കൊടകരപുരാണത്തില്‍ ടോണി നീന്തല്‍ക്കുളത്തിലേക്കു കുതിച്ചപോലെയായിരുന്നു.

ഉച്ചക്കു 2 മണിക്കാണു് വിമാനമിറങ്ങുന്നതു്. രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ കാര്യമായൊന്നും കഴിച്ചിട്ടില്ല. എത്രയും പെട്ടെന്നു് ലഗേജെടുത്തു് ടാക്സി പിടിച്ചു് കല്യാണപ്പെണ്ണിന്റെ വീടെത്തണം. ഉച്ചഭക്ഷണം അവിടെയാ.

എന്നൊക്കെ നമ്മള്‍ ആഗ്രഹിച്ചതുകൊണ്ടായില്ലല്ലോ. ലഗേജ്‌ വരാന്‍ 35 മിനുടെടുത്തു! എന്തുകാരണമാണാവോ.

Pre-paid Taxi counter ല്‍ ആദ്യം എത്തിയതു് വിനീതയാണു്. അവള്‍ ഹിന്ദിക്കാരിയാണു്. ഇനിയങ്ങോട്ടുള്ള കാര്യങ്ങള്‍ അവള്‍ക്കു് വിട്ടുകൊടുത്തിരിക്കുകയാണു്.

"മാഡം, a/c യാ non-a/c?"

കൂടെയുള്ളതു് ചിതലല്ലേ? ഒട്ടും കുറക്കരുതു്. "non a/c ചലേഗാ"

Taxi standല്‍ ചെന്നപ്പോള്‍.. നല്ല തറവാടി പ്രീമിയര്‍ പത്മിനികള്‍ മൂത്തുനരച്ചു തൊഴുത്തുനിറഞ്ഞു നില്‍ക്കുന്നു!

ഒരു ടാക്സിയില്‍ കയറിയിരുന്നു. പെട്ടികള്‍ വെച്ചപ്പോള്‍ ഡി¡n അടയുന്നില്ല!

"സര്‍ പേടിക്കണ്ട. ഞാന്‍ കെട്ടിവെക്കാം"

കാര്‍ഡ്ബോര്‍ഡ്‌ പെട്ടികള്‍ പാക്‌ ചെയ്യുന്ന പരന്ന പ്ലാസ്änക്‌ നാട കൊണ്ടു് കെട്ടി-കെട്ടിയില്ല എന്നമട്ടില്‍ യാത്ര പുറപ്പെട്ടു. നല്ല 20-25 കിമീ വേഗതയില്‍ മുന്നേറി.

അതിവേഗം ഒരു കാര്യം ഞങ്ങള്‍ക്കു് ബോധ്യമായി. പത്മിനിയമ്മായി അന്നനടയാണു്! ഓടുമ്പോള്‍ ഒരു ചെറിയ ആട്ടം!

അങ്ങിനെ മന്ദം മന്ദം ഒരു ട്രാഫിക്‌ സിഗ്നലിലെത്തി. ചുകപ്പാണു്. സമയമുണ്ടു്. ഡ്രൈവര്‍ വണ്ടി ഓഫാക്കി.

വിചാരിച്ചതിലും വേഗം ട്രാഫിക്‌ വെളിച്ചം പച്ചകാണിച്ചു. അപ്പോഴാണു് പ്രശ്നം.

വണ്ടി ÌmÀ«mവുന്നില്ല?

മറ്റു വണ്ടികള്‍ പിന്നില്‍വന്നു് കുരതുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഡ്രൈവര്‍ പുറത്തിറങ്ങി. തള്ളാന്‍ തുടങ്ങി. ഇടിച്ചു ഇടിച്ചില്ല എന്നമട്ടില്‍ 2-3 വണ്ടി കടന്നുപോയി. തള്ളി ഒരുവിധം വേഗമെത്തിയപ്പോള്‍ ഡ്രൈവര്‍ ചാടിക്കയറി സെല്‍ഫെടുക്കാന്‍ നോക്കി. ങേഹെ. ഒരു രക്ഷയുമില്ല.

"സാര്‍, നമുക്കു് രണ്ടു പേര്‍ക്കും കൂടി തള്ളിയാലോ?"

അങ്ങിനെ വിമാനത്തില്‍ വന്നിറങ്ങിയ ഞാന്‍ ചിരപുരാതനമായ ഒരു ടാക്സി വെറുംവയറില്‍ തള്ളുകയാണു് ബോംബേയില്‍ ചെന്നു് ആദ്യം ചെയ്ത പണി.

അര കിമീ തള്ളിയപ്പോള്‍ ദൈവാധീനത്താല്‍ ഒരു കാര്യം ബോധ്യമാവുകയാണു് - ഈ ടാക്സി അന്തരിച്ചു. അതിന്റെ സംസ്കാരചടങ്ങുകള്‍ നടത്തിയില്ലെങ്കില്‍ സംഗതി നാറും.

ഞാനിക്കാര്യം ഡ്രൈവറോടു പറയുന്നതിനു മുന്‍പുതന്നെ അയാള്‍ ഇങ്ങോട്ടു പറഞ്ഞു:

"വേറെ വണ്ടി വിളിച്ചു തരട്ടെ?"

"പെട്ടികള്‍ കെട്ടിവെക്കാനുള്ള കയറുള്ള നല്ല വണ്ടി വിളി"

മറ്റൊരു പത്മിനിവലിയമ്മ വന്നു നിന്നു. ഡ്രൈവറെക്കൊണ്ടു് 2 തവണ വണ്ടി ഓഫാക്കുക്കയും ഓ¬ ആക്കുകയും ചെയ്തു ബോധ്യമായതു പോരാഞ്ഞു 'എത്ര വലിയ ട്രാഫിക്കായാലും വണ്ടി ഓഫ്‌ ചെയ്യില്ല' എന്നു സ്വന്തം നെഞ്ചത്തു കൈവെച്ചു സത്യവും ചെയ്യിച്ചു് രണ്ടും കല്‍പിച്ചു കയറി. ഒറ്റപ്പൈസ തരില്ല, അതൊക്കെ പഴയ ഡ്രൈവറുടെ കയ്യില്‍നിന്നു വാങ്ങിക്കോ എന്നും സബൂറാക്കി.

പോകുന്ന പോക്കില്‍ പഴയ ഡ്രൈവറെ നോക്കി ആകെ അറിയാവുന്ന ഹിന്ദി വച്ചു് "ഗാഡി അച്ഛി നഹി ഹേ" എന്നു പറഞ്ഞൊപ്പിക്കാന്‍ പറ്റിയതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ ഞാന്‍ മെല്ലെ ചാരിക്കിടന്നു. ഒഴിഞ്ഞ വയര്‍ പ്രതിഷേധിക്കുമ്പോള്‍ കേട്ടില്ലെന്നു നടിച്ചു.

(തുടര്‍ന്നേക്കും...)